Tuesday, March 31, 2009

സന്ധ്യകിരണങ്ങള്‍ ചുംബിച്ചു ചുവപ്പിച്ച ആകാശ ചെരുവില്‍ അങ്ങിങ്ങായി നക്ഷത്ര പൂക്കള്‍ പ്രത്യക്ഷപെട്ടു തുടങ്ങിയിരിക്കുന്നു പുളകമണിഞ്ഞു നില്‍കുന്ന പ്രകൃതി. ദൂരെ നിന്ന് ഒലിച്ചിറങ്ങി വരുന്ന ഭജനയുടെ മന്ത്രധ്വനികള്‍. നാമറിയ്യാതെ തന്നെ ഉള്ളില്‍ പൊട്ടി വിടരുന്ന പ്രശാന്തതയുടെ നീരുറവകള്‍ ദൂരെ എങ്ങോ ഏതോ പാര്‍കില്‍ കൂട്ടം കൂടിയിരിക്കുന്ന കുറെ സ്ത്രീ ജനങ്ങള്‍ . അവര്‍ എല്ലാം മറന്നു കൂട്ടത്തോടെ പാടുകയാണ്; തലമുറകളായി കൈമാറി കിട്ടിയിട്ടുള്ള ഭജനയുടെ ഈരടികള്‍ . അവരുടെ മയമാര്‍ന്ന ആലാപനം ഭക്തിസാന്ദ്രതയുടെ അനന്ത തലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പരിസരമാകെ പടര്‍ന്നു കിടക്കുന്നു.......

ഇവിടെ, ഈ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ ദൂരെ കെട്ടിട സമുച്ചയങ്ങള്‍കിടെയിലെ പ്രശാന്തത പോലെ പച്ചപ്പു വിരിച്ച പര്കുക്കള്‍ കാണാം. അവിടെ അങ്ങിങ്ങായി കൂട്ടം കൂടിയിരിക്കുന്ന സ്ത്രീജനങ്ങളെയും. അല്‍പ്പം അഗലെയുള്ള നഗരത്തിന്റെ കടുത്ത ഭിത്തികള്‍്കിടെയില് നിന്നും സ്വസ്തതയുടെയും ശാന്തതയുടെയും മരുപച്ച തേടി പറന്നു വന്നിരെങ്ങിയ പക്ഷികൂട്ടം പോലെ അവര്‍ പാടുകയാണ്. സ്വന്തം ഗ്രാമങ്ങല്ലുടെ മണംഉത്തിര്‍ത്തുന്ന ഗതകാലസ്മരനകല്ലുടെ ശരണമന്ത്രങ്ങള്‍...